"അവൻറെ മൂശയിൽ സമയം ,
വിചിത്ര രൂപങ്ങളായി പരിണാമം കാത്തു കിടക്കെ ..
പുറം വാതിൽക്കലൊരു സമ്മാന പൊതിക്കായി ,
ഏറെ വൈകിയെന്നായി അവളും ....!
മികവുറ്റ അച്ചിലതു വാർത്തെടുക്കണം പിന്നെ ,
വെയിലിലുണക്കി പുതു നിറമേകണം .
അവന്റെ നിരക്കൂട്ടുകൾ തീർന്നു പോയെന്നും ,
ചോരച്ചുവപ്പാലെ നിറമേകുമെന്നും ,
അവനവൾക്ക് ആശ്വസവാക്കാവുന്നു .....
സമയം പാകപ്പെടുമ്പോഴേക്കും
പ്രതീക്ഷയുടെ ചില വേദാന്തപ്പട്ടങ്ങളുടെ -
നൂലിഴയറ്റത്തു പിടിച്ചവയെ -
ദൈവികതയുടെ ആകാശത്തിൽ പറത്തുകയെന്നു -
വീണ്ടുമൊരുൽസാഹക്കണാലെ അവളെയുണർത്തി
അവനാ ദൗത്യമേൽപ്പിക്കുന്നു ......!
വിചിത്ര രൂപങ്ങളായി പരിണാമം കാത്തു കിടക്കെ ..
പുറം വാതിൽക്കലൊരു സമ്മാന പൊതിക്കായി ,
ഏറെ വൈകിയെന്നായി അവളും ....!
മികവുറ്റ അച്ചിലതു വാർത്തെടുക്കണം പിന്നെ ,
വെയിലിലുണക്കി പുതു നിറമേകണം .
അവന്റെ നിരക്കൂട്ടുകൾ തീർന്നു പോയെന്നും ,
ചോരച്ചുവപ്പാലെ നിറമേകുമെന്നും ,
അവനവൾക്ക് ആശ്വസവാക്കാവുന്നു .....
സമയം പാകപ്പെടുമ്പോഴേക്കും
പ്രതീക്ഷയുടെ ചില വേദാന്തപ്പട്ടങ്ങളുടെ -
നൂലിഴയറ്റത്തു പിടിച്ചവയെ -
ദൈവികതയുടെ ആകാശത്തിൽ പറത്തുകയെന്നു -
വീണ്ടുമൊരുൽസാഹക്കണാലെ അവളെയുണർത്തി
അവനാ ദൗത്യമേൽപ്പിക്കുന്നു ......!
No comments:
Post a Comment